Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assam

ചരിത്രം കുറിച്ച് ഹിമന്ത ബിശ്വ ശർമ; രണ്ടാം വട്ടവും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഗോഹട്ടി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ തുടർച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹത്തിയിലെ ഖാനാപാരയിലുള്ള വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. അസമിൽ തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ കോൺഗ്രസിതര നേതാവ് എന്ന ചരിത്ര നേട്ടവും ഇതോടെ ഹിമന്ത ബിശ്വ ശർമ സ്വന്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് മുതിർന്ന എൻഡിഎ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
മുഖ്യമന്ത്രിക്കൊപ്പം മറ്റ് നാല് നേതാക്കൾ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നുമുള്ള പ്രമുഖർ ഇതിൽ ഉൾപ്പെടുന്നു.

മുൻ കേന്ദ്രമന്ത്രിയും രണ്ട് തവണ ഡിബ്രുഗഡ് എം.പിയുമായിരുന്ന രാമേശ്വർ തെലി, കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന അജന്ത നിയോഗ്, അസം ഗണ പരിഷത്ത് അധ്യക്ഷനും മുൻ മന്ത്രിയുമായ അതുൽ ബോറ, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് പ്രതിനിധിയായ ചരൺ ബോറോ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

മുതിർന്ന ബി.ജെ.പി നേതാവ് രഞ്ജിത് കുമാർ ദാസിനെ സ്പീക്കർ സ്ഥാനത്തേക്ക് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. 126 അംഗ നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 102 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി മാത്രം 82 സീറ്റുകൾ നേടി കരുത്ത് തെളിയിച്ചു. കോൺഗ്രസ് സഖ്യത്തിന് 21 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

 

National

ഭീകരബന്ധം; ആസാമിൽ ഒരാൾ അറസ്റ്റിൽ

ഗോഹട്ടി: ആസാമിൽ ഭീകരബന്ധമെന്ന് ആരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. ദാരംഗ് ജില്ലയിലെ വെസ്റ്റ് കമർപാര ഗ്രാമവസിയായ മുൻസർ അലി ആണ് അറസ്റ്റിലായത്.

അരക്കാൻ റോഹിംഗ്യ സാൽവേഷൻ ആർമിയുമായും തഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാനുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി അധികൃതർ പറഞ്ഞു.

ഇയാൾ സോഷ്യൽ മീഡിയ വഴി ബംഗ്ലാദേശി ഭീകരരുമായി ബന്ധം പുലർത്തിയിരുന്നതായും ആരോപണമുണ്ട്. മുൻസർ അലിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

"തമിഴ്‌നാട്ടിൽ ജോലി ചെയ്തിരുന്ന അലി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഖരുപേട്ടിയയിൽ തിരിച്ചെത്തിയത്. ഖരുപേട്ടിയയിലും സംസ്ഥാനത്തുടനീളമുള്ള മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളിലും അയാൾ അട്ടിമറി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്‍റലിജൻസ് വിവരമുണ്ടായിരുന്നു'. പോലീസ് അറിയിച്ചു.

National

ചെങ്കോട്ട സ്ഫോടനം; സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുപങ്കുവച്ച 15പേർ അറസ്റ്റിൽ

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിൽ.

റഫിജുൽ അലി (ബോംഗൈഗാവ്), ഫോറിദ് ഉദ്ദീൻ ലസ്‌കർ (ഹൈലക്കണ്ടി), ഇനാമുൽ ഇസ്‌ലാം (ലഖിംപൂർ), ഫിറൂജ് അഹമ്മദ് (ലഖിംപൂർ), ഷാഹിൽ ഷോമൻ സിക്ദാർ (ബാർപേട്ട), റാക്കിബുൾ സുൽത്താൻ (ബാർപേട്ട), നസിം അക്രം (ഹോജായ്), അബ്‌ക്‌ലാം അഹ്‌മദ്, അബ്‌ക്‌ലാം അഹ്‌മദ് (സൗത്ത് സൽമാര) എന്നി ഒൻപത് പേരെ ആസാമിലെ വിവിധ ജില്ലകളിൽ നിന്നായി വ്യാഴാഴ്ച പോലീസ് പിടികൂടി.

ബുധനാഴ്ച മാറ്റിയുർ റഹ്മാൻ (ദറംഗ്), ഹസൻ അലി മൊണ്ടൽ (ഗോൾപാറ), അബ്ദുൾ ലത്തീഫ് (ചിരാംഗ്), വജ്ഹുൽ കമാൽ (കാംരൂപ്), നൂർ അമിൻ അഹമ്മദ് (ബോംഗൈഗാവ്) എന്നിവരെയും പിടികൂടി.

ചൊവ്വാഴ്ച, കാച്ചാർ ജില്ലയിൽ നിന്നും വിരമിച്ച അധ്യാപകനെ കസ്റ്റഡിയിലെടുത്തിരുന്നു. നോട്ടീസ് നൽകിയ ശേഷം അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.

ആസാമിലെ സമാധാനവും സാമുദായിക ഐക്യവും തകർക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരാൻ പോലീസിന് നിർദേശം നൽകിയതായും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ അറിയിച്ചു.

 

Latest News

Corehub Up