National
ഗോഹട്ടി: ആസാമിൽ ഭീകരബന്ധമെന്ന് ആരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. ദാരംഗ് ജില്ലയിലെ വെസ്റ്റ് കമർപാര ഗ്രാമവസിയായ മുൻസർ അലി ആണ് അറസ്റ്റിലായത്.
അരക്കാൻ റോഹിംഗ്യ സാൽവേഷൻ ആർമിയുമായും തഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാനുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി അധികൃതർ പറഞ്ഞു.
ഇയാൾ സോഷ്യൽ മീഡിയ വഴി ബംഗ്ലാദേശി ഭീകരരുമായി ബന്ധം പുലർത്തിയിരുന്നതായും ആരോപണമുണ്ട്. മുൻസർ അലിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
"തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന അലി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഖരുപേട്ടിയയിൽ തിരിച്ചെത്തിയത്. ഖരുപേട്ടിയയിലും സംസ്ഥാനത്തുടനീളമുള്ള മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളിലും അയാൾ അട്ടിമറി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്റലിജൻസ് വിവരമുണ്ടായിരുന്നു'. പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിൽ.
റഫിജുൽ അലി (ബോംഗൈഗാവ്), ഫോറിദ് ഉദ്ദീൻ ലസ്കർ (ഹൈലക്കണ്ടി), ഇനാമുൽ ഇസ്ലാം (ലഖിംപൂർ), ഫിറൂജ് അഹമ്മദ് (ലഖിംപൂർ), ഷാഹിൽ ഷോമൻ സിക്ദാർ (ബാർപേട്ട), റാക്കിബുൾ സുൽത്താൻ (ബാർപേട്ട), നസിം അക്രം (ഹോജായ്), അബ്ക്ലാം അഹ്മദ്, അബ്ക്ലാം അഹ്മദ് (സൗത്ത് സൽമാര) എന്നി ഒൻപത് പേരെ ആസാമിലെ വിവിധ ജില്ലകളിൽ നിന്നായി വ്യാഴാഴ്ച പോലീസ് പിടികൂടി.
ബുധനാഴ്ച മാറ്റിയുർ റഹ്മാൻ (ദറംഗ്), ഹസൻ അലി മൊണ്ടൽ (ഗോൾപാറ), അബ്ദുൾ ലത്തീഫ് (ചിരാംഗ്), വജ്ഹുൽ കമാൽ (കാംരൂപ്), നൂർ അമിൻ അഹമ്മദ് (ബോംഗൈഗാവ്) എന്നിവരെയും പിടികൂടി.
ചൊവ്വാഴ്ച, കാച്ചാർ ജില്ലയിൽ നിന്നും വിരമിച്ച അധ്യാപകനെ കസ്റ്റഡിയിലെടുത്തിരുന്നു. നോട്ടീസ് നൽകിയ ശേഷം അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.
ആസാമിലെ സമാധാനവും സാമുദായിക ഐക്യവും തകർക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരാൻ പോലീസിന് നിർദേശം നൽകിയതായും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ അറിയിച്ചു.